ശ്രീനഗർ: തമിഴ്നാട്ടിൽ ടിവികെ അധ്യക്ഷൻ വിജയ്ക്ക് സർക്കാർ രൂപീകരിക്കാൻ അവസരം നൽകണമെന്ന് ഗവർണറോട് ആവശ്യപ്പെട്ട് ജമ്മു കാഷ്മീർ ഒമർ അബ്ദുള്ള. ഏറ്റവും വലിയ ഒറ്റകക്ഷിയായതുകൊണ്ട് തന്നെ ടിവികെയ്ക്ക് തന്നെയാണ് നിലവിൽ സർക്കാർ രൂപീകരിക്കാൻ അർഹതയുള്ളതെന്നും ഒമർ അബ്ദുള്ള പറഞ്ഞു.
"ഒരു പാർട്ടിക്കും ഭൂരിക്ഷത്തമില്ലാത്ത സാഹച്യത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിക്കാൻ അവസരം കൊടുക്കേണ്ടത്. വിജയ് ആദ്യം സർക്കാർ രൂപീകരിക്കട്ടെ. എന്നിട്ട് സഭയിൽ ഭൂരിപക്ഷം തെളിയിക്കട്ടെ. എന്നിട്ടും ഭൂരിപക്ഷം ഇല്ലെങ്കിൽ സ്വാഭാവികമായി രാജിവയ്ക്കേണ്ടി വരും. ഇത് തന്നെയാണ് പലതവണയായി സുപ്രീംകോടി പല സംസ്ഥാനങ്ങളിലെയും പ്രതിസന്ധി സമയത്ത് പറഞ്ഞിട്ടുള്ളത്.'-ഒമർ അബ്ദുള്ള വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ടിവികെയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. 108 സീറ്റാണ് ടിവെകയ്ക്ക് ലഭിച്ചത്. ഭരണകക്ഷിയായിരുന്ന ഡിഎംകെയ്ക്ക് 57 സീറ്റും അണ്ണാ ഡിഎംകെയ്ക്ക് 47 സീറ്റുമാണ് ലഭിച്ചത്. 118 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്.
ഡിഎംകെ സഖ്യത്തിൽ നിന്ന് വിജയിച്ച കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്. ഇതോടെ ടിവെകെയ്ക്ക് 113 പേരുടെ പിന്തുണ ആയി. അഞ്ച് പേരുടെ കൂടി പിന്തുണയാണ് സർക്കാർ രൂപീകരിക്കാൻ ആവശ്യമായിട്ടുള്ളത്.
സിപിഎം, സിപിഐ, വിസികെ തുടങ്ങിയ പാർട്ടികളുടെ പിന്തുണയും വിജയ് തേടിയിട്ടുണ്ട്. ഈ കാര്യത്തിൽ തീരുമാനം എടുക്കുന്നതിനായി ഇടത് പാർട്ടികളും വിസികെയും ഇന്ന് യോഗം ചേരുന്നുണ്ട്.